എന്താ നമ്മുടെ നാട് ഇങ്ങനെ

  • Home
  • India
  • Alappuzha
  • എന്താ നമ്മുടെ നാട് ഇങ്ങനെ

എന്താ നമ്മുടെ നാട് ഇങ്ങനെ I LOVE MY INDIA ഇൻഡ്യനിസം നമ്മുടെ ആദർശം...

10 മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ സതീശൻ ആണല്ലോ ഇപ്പോൾ മുഖ്യമന്ത്രി . ഇനി V D സതീശൻ ഇതിൽ ഇടപെട്ട്  ശരിയാക...
23/05/2026

10 മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ സതീശൻ ആണല്ലോ ഇപ്പോൾ മുഖ്യമന്ത്രി .
ഇനി V D സതീശൻ ഇതിൽ ഇടപെട്ട് ശരിയാക്കുന്നത് എങ്ങനെയെന്ന് കാണാം...

ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച ചെറുപ്പക്കാരെ താങ്കളുടെ ഗൺമാൻ എന്ന് വിളിക്കുന്ന പാർട്ടി ഗുണ്ടകൾ തല്ലിച്ചതച്ചത് ചോദിച്ചപ്പ...
23/05/2026

ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച ചെറുപ്പക്കാരെ താങ്കളുടെ ഗൺമാൻ എന്ന് വിളിക്കുന്ന പാർട്ടി ഗുണ്ടകൾ തല്ലിച്ചതച്ചത് ചോദിച്ചപ്പോൾ അത് രക്ഷാപ്രവർത്തനമായിരുന്നു എന്ന് പറഞ്ഞ് ആർത്ത് ചിരിച്ചവർക്ക്‌ എന്ത് യോഗ്യതയുണ്ട് ജനാധിപത്യ പ്രതിഷേധത്തെ പറ്റി ഇപ്പോൾ പറയാൻ 🏃🏃🏃

പശ്ചിമ ബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ അവിടുത്തെ മുഖ്യമന്ത്രി സുവേന്തു അധികാരി അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി...
23/05/2026

പശ്ചിമ ബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ അവിടുത്തെ മുഖ്യമന്ത്രി സുവേന്തു അധികാരി അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചപ്പോൾ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനുള്ള പ്രതിഫലം ആണ് അത് എന്ന് പറഞ്ഞ് വലിയ എതിർപ്പാണല്ലോ കോൺഗ്രസ് പ്രകടിപ്പിച്ചത്.അതേ കാര്യം കേരളത്തിൽ VD സതീശൻ ചെയ്യുമ്പോൾ അതേ നിലപാട് തന്നെയാണോ കോൺഗ്രസ്സ് മുന്നണിക്ക്...???

ഇവിടെ ഒരു പ്രതിഷേധത്തിനും ആഹ്വാനം  ചെയ്തിട്ടില്ല കോക്രോച്ച് ജനതാ പാര്‍ട്ടി
23/05/2026

ഇവിടെ ഒരു പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടില്ല കോക്രോച്ച് ജനതാ പാര്‍ട്ടി

ബംഗ്ലാദേശിലും നേപ്പാളിലും ശ്രീലങ്കയിലും നടന്ന പോലെ പ്രക്ഷോഭമുണ്ടാക്കി ഭരണം അട്ടിമറിക്കാൻ ഉള്ള ഗുഢതന്ത്രം അതിന് പിന്തുണ സ...
22/05/2026

ബംഗ്ലാദേശിലും നേപ്പാളിലും ശ്രീലങ്കയിലും നടന്ന പോലെ പ്രക്ഷോഭമുണ്ടാക്കി ഭരണം അട്ടിമറിക്കാൻ ഉള്ള ഗുഢതന്ത്രം അതിന് പിന്തുണ സോറസ് അനുകൂലികളും ഇന്ത്യാ വിരോധികളും തീവ്ര ഇസ്ലാമിസ്റ്റ് സംഘനകളും നൽകുന്നു ഈ പറഞ്ഞ മൂന്നു രാജ്യങ്ങളും ഇപ്പോഴും തകർച്ചയിൽ തന്നെയാണ് ഉയർന്നിട്ടില്ല ഇത് ഇന്ത്യയുടെ ഉയർച്ചയിൽ ഭയമുള്ളവരും അസൂയ ഉള്ളവരും സോറസ് അനുകൂലികളും നടത്തുന്ന കളിയാണ്

മാളികമുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ..എന്തായിരുന്നു കഴിഞ്ഞ ഒരു മാസം മുൻപ് വരെ 42 അകമ്പടി വാഹനങ്ങളും 2...
21/05/2026

മാളികമുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ..

എന്തായിരുന്നു കഴിഞ്ഞ ഒരു മാസം മുൻപ് വരെ 42 അകമ്പടി വാഹനങ്ങളും 2000 പോലീസുകാരും, ഫയർ എഞ്ചിനും, തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ INS വിക്രാന്തും, ശംഖുമുഖം തീരത്ത് S-400 anti air defence systemവും ഇല്ലാതെ ക്ലിഫ് ഹൗസിൽ നിന്ന് പുറത്തേക്ക് ഇറങ്ങില്ലായിരുന്നു. ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങുമ്പോൾ ദേവസ്വം ബോർഡ് ജംഗ്ഷൻ വരെ റോഡ് ബ്ലോക്ക് ഇല്ലെങ്കിൽ തമ്പുരാൻ ഇറങ്ങില്ലായിരുന്നു…

ഇന്ത്യൻ ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാന്മാർ. ചോദ്യം ചോദിക്കുമ്പോൾ “വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്ന് പറഞ്ഞാൽ ജനങ്ങൾ വീട്ടിൽ ഇരുത്തും…

“ഇന്ന്”കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ക്യാമറാമാൻ വടിവേലു പകർത്തിയ.“ദൃശ്യം”
😏😔😔😎

ഗെയ്‌ലിന്റെ സിക്സർ സിംഹാസനത്തിന് ഇളക്കം തട്ടുന്നു; ചരിത്ര റെക്കോർഡിന് തൊട്ടരികിൽ വൈഭവ് സൂര്യവംശി! 🥶 സിക്സറുകളിൽ ഐപിഎൽ ഭര...
20/05/2026

ഗെയ്‌ലിന്റെ സിക്സർ സിംഹാസനത്തിന് ഇളക്കം തട്ടുന്നു; ചരിത്ര റെക്കോർഡിന് തൊട്ടരികിൽ വൈഭവ് സൂര്യവംശി! 🥶 സിക്സറുകളിൽ ഐപിഎൽ ഭരിച്ച് യുവരാജാവ്! 👑💥

​ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രശസ്തവും തകർക്കാൻ അസാധ്യമെന്ന് കരുതിയതുമായ ഒരു 'യൂണിവേഴ്സ് ബോസ്' റെക്കോർഡിന് തൊട്ടരികിൽ എത്തിനിൽക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ യുവ വിസ്മയം വൈഭവ് സൂര്യവംശി. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ക്രിസ് ഗെയ്‌ലിന്റെ സിംഹാസനമാണ് ഈ കൗമാരക്കാരൻ ഇപ്പോൾ വിറപ്പിച്ചു കൊണ്ടിരിക്കുന്നത്.
​കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗവിനെതിരെ 10 മാരക സിക്സറുകൾ പറത്തി 93 റൺസ് നേടിയതോടെ വൈഭവിന്റെ ഈ സീസണിലെ ആകെ സിക്സറുകളുടെ എണ്ണം 53 ആയി ഉയർന്നിരിക്കുകയാണ്!

ഈ റെക്കോർഡ് ഈ സീസണിൽ വൈഭവ് തകർക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

✍️ courtesy...©ഗോൾമലയാളം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ, ഇന്ത്യൻ ജനാധിപത്യ ത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്ത ...
20/05/2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ, ഇന്ത്യൻ ജനാധിപത്യ ത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്ത വിദേശ മാധ്യമപ്രവർത്തകന് ശക്ത മായ ഭാഷയില്‍ മറുപടി നല്‍കി, നയതന്ത്രജ്ഞന്റെ മാസ്സ് മറുപടി.

നോർവേയിലെ ഓസ്‌ലോയില്‍ നടന്ന വാർ ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ് (നമ്മുടെ അദ്ദേഹം കോട്ടയം കാരനാണ്) ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ, ഇന്ത്യൻ ജനാധിപത്യ ത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്ത വിദേശ മാധ്യമപ്രവർത്തകന് വയറ് നിറച്ച് കിട്ടിയത്

ഇന്ത്യയെ എന്തിന് വിശ്വസിക്കണം എന്ന നോർവീജിയൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കൃത്യമായ കണക്കുകളും ഭരണഘടനാ മൂല്യങ്ങളും നിരത്തിയാണ് ഇന്ത്യൻ നയതന്ത്രജ്ഞൻ മറുപടി നല്‍കിയ ത്. ചില 'അറിവില്ലാത്ത സന്നദ്ധ സംഘടനക ളുടെ' റിപ്പോർട്ടുകള്‍ മാത്രം വായിച്ച്‌ ചോദ്യ ങ്ങള്‍ ഉന്നയിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
1. 'ലോകജനസംഖ്യയുടെ ആറിലൊന്ന് ഇന്ത്യ യിലാണ്. എന്നാല്‍ ലോകത്തിലെ പ്രശ്ന ങ്ങളുടെ ആറിലൊന്ന് ഇന്ത്യയിലില്ല.
2. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഉറ പ്പുനല്‍കുന്ന ശക്തമായ ഭരണഘടന ഞങ്ങള്‍ക്കുണ്ട്,'
3. അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഏത് പൗരനും കോടതിയെ സമീപിക്കാനുള്ള അധികാരമുണ്ട്.
4. സ്ത്രീകള്‍ക്ക് തുല്യ അവകാശമുള്ള രാജ്യമാണ് ...
5. ഡല്‍ഹിയില്‍ മാത്രം ഇംഗ്ലീഷിലും ഹിന്ദി യിലുമായി 200-ഓളം ടിവി ചാനലുകളുണ്ട്. പ്രാദേശിക ഭാഷകളിലായി പതിനായി രക്കണക്കിന് ചാനലുകള്‍ വേറെയുമുണ്ട്.
6. ഇന്ത്യയുടെ വലിപ്പവും വൈവിധ്യവും മനസ്സിലാക്കാത്തവരാണ് ഇത്തരം സംശ യങ്ങള്‍ ഉന്നയിക്കുന്നത് ...
7. 'ഏതെങ്കിലും വിവരദോഷികളായ എൻജിഒകള്‍ നല്‍കുന്ന ഒന്നോ രണ്ടോ റിപ്പോർട്ടുകള്‍ വായിച്ച്‌ ചോദ്യങ്ങളുമായി വരരുത്. ഇന്ത്യ നിയമവാഴ്ചയില്‍ വിശ്വ സിക്കുന്ന രാജ്യമാണ്. ഞങ്ങള്‍ എപ്പോഴും നിയമങ്ങള്‍ക്കനുസരിച്ചേ പ്രവർത്തിക്കാ റുള്ളൂ,'
8. കോവിഡ് സമയത്ത് 150 ലധികം രാജ്യങ്ങ ൾക്ക് വാക്‌സിനും ഭക്ഷണവും എത്തിച്ച രാജ്യമാണ് ഭാരതം...

അവസാനമായി പറഞ്ഞാണ് രസം ...
ഇതൊന്നും നിന്നെ ബോധിപ്പിക്കേ ണ്ട ആവശ്യവും ഞങ്ങൾക്കില്ല...!!
ഈ മറുപടി കേട്ട് ഹെല്ലെ ലിംഗ് എന്ന ഇന്ത്യാ വിരുദ്ധയായ ഈ നേർവ്വേജിയൻ മാധ്യമ പ്രവർത്ത വയറ് നിറച്ച് കിട്ടിയതിന് ശേഷം വേദി വിട്ട് ഇറങ്ങിപ്പോയി ...
Courtesy ✍️...

🚨സിന്ധു നദി ജലകരാറിലെ ഹേഗ് കോടതി വിധി ഇന്ത്യ തള്ളി! പാക്കിസ്ഥാന് ഇനി വെള്ളമില്ല? 🇮🇳❌🇵🇰അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര...
20/05/2026

🚨സിന്ധു നദി ജലകരാറിലെ ഹേഗ് കോടതി വിധി ഇന്ത്യ തള്ളി! പാക്കിസ്ഥാന് ഇനി വെള്ളമില്ല?
🇮🇳❌🇵🇰

അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, സിന്ധു നദി ജലകരാറുമായി (Indus Waters Treaty) ബന്ധപ്പെട്ട ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ (Permanent Court of Arbitration) പുതിയ വിധി ഇന്ത്യ പൂർണ്ണമായും തള്ളിക്കളഞ്ഞു. ജലകരാർ താൽക്കാലികമായി നിർത്തിവെച്ച ഇന്ത്യയുടെ മുൻ തീരുമാനം കർശനമായി തുടരുമെന്ന് പാക്കിസ്ഥാനോട് ന്യൂഡൽഹി വ്യക്തമാക്കിക്കഴിഞ്ഞു.

🛑എന്താണ് ഈ കരാർ? എന്തുകൊണ്ടാണ് ഇന്ത്യ ഇപ്പോൾ ഇത്രയും കടുത്ത നിലപാടിലേക്ക് നീങ്ങിയത്? ഇത് പാക്കിസ്ഥാനെ എങ്ങനെ ബാധിക്കും?

📜 1960 സെപ്റ്റംബർ 19-നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചരിത്രപ്രസിദ്ധമായ സിന്ധു നദി ജലകരാർ ഒപ്പുവെക്കുന്നത്. ലോകബാങ്കിന്റെ (World Bank) മധ്യസ്ഥതയിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും ചേർന്നാണ് ഇതിൽ ഒപ്പുവെച്ചത്.

🔻ഇന്ത്യയ്ക്ക് ലഭിച്ച നദികൾ: മൂന്ന് കിഴക്കൻ നദികളായ സത്‌ലജ്, ബിയാസ്, രാവി.
🔻പാക്കിസ്ഥാന് ലഭിച്ച നദികൾ: മൂന്ന് പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ്.

കഴിഞ്ഞ 65 വർഷക്കാലം — നാല് വലിയ യുദ്ധങ്ങൾ, കാർഗിൽ സംഘർഷം, നിരവധി ഭീകരാക്രമണങ്ങൾ, ആണവ യുദ്ധ ഭീഷണികൾ, കടുത്ത നയതന്ത്ര ശത്രുത എന്നിവയുണ്ടായിട്ടും ഈ കരാറിനെ ഇരുരാജ്യങ്ങളും തൊട്ടില്ല. ലോകത്തിലെ ഏറ്റവും വിജയകരമായ ജലപങ്കുവെക്കൽ കരാർ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. "രാഷ്ട്രീയത്തിൽ നിന്ന് ജലത്തെ മാറ്റിനിർത്തും" എന്ന് ഇരുപക്ഷവും അന്ന് സമ്മതിച്ചിരുന്നു. എന്നാൽ പാക്കിസ്ഥാന്റെ ക്രൂരത ആ പതിറ്റാണ്ടുകളുടെ ബന്ധം തകർത്തു.

⚡ 2025 ഏപ്രിൽ 22 — എല്ലാം മാറിമറിഞ്ഞ കറുത്ത ദിവസം!

കശ്മീരിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ പാക് പിന്തുണയുള്ള ഭീകരർ ക്രൂരമായ ഒരു കൂട്ടക്കൊല നടത്തി. 26 നിർദ്ദേശികളായ വിനോദസഞ്ചാരികളെയാണ് അവരുടെ മതപരമായ ഐഡന്റിറ്റി നോക്കി ഭീകരർ വെടിവെച്ചുകൊന്നത്. ഈ സംഭവം ഭാരതത്തെ ഒന്നടങ്കം ഞെട്ടിക്കുകയും ജനങ്ങളിൽ വലിയ രോഷം ഉണ്ടാക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം, 2025 ഏപ്രിൽ 23-ന് ഇന്ത്യ ചരിത്രപരമായ ആ പ്രഖ്യാപനം നടത്തി. പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം പൂർണ്ണമായും അവസാനിപ്പിക്കുന്നത് വരെ സിന്ധു നദി ജലകരാർ ഉടനടി പ്രാബല്യത്തോടെ റദ്ദാക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രഖ്യാപിച്ചു. 65 വർഷത്തെ ജല നയതന്ത്രം ഒറ്റ പത്രസമ്മേളനത്തിലൂടെ ഇന്ത്യ അവസാനിപ്പിച്ചു!

♦️തുടർന്ന് ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികൾ:👇

🔻പാക്കിസ്ഥാനുമായി തത്സമയ പ്രളയവിവരങ്ങളും ജലസംബന്ധമായ ഡാറ്റയും (hydrological data) പങ്കുവെക്കുന്നത് നിർത്തി.
🔻ചെനാബ് നദിയിലെ 'ബഗ്ലിഹാർ അണക്കെട്ട്' ഇന്ത്യ പൂർണ്ണമായും അടച്ചു.
🔻പെർമനന്റ് ഇൻഡസ് കമ്മീഷന്റെ എല്ലാ യോഗങ്ങളും സസ്‌പെൻഡ് ചെയ്തു.
🔻പടിഞ്ഞാറൻ നദികളിൽ പുതിയ അണക്കെട്ടുകളുടെ നിർമ്മാണവും ജലം ഇന്ത്യയിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തിൽ വേഗത്തിലാക്കി.
🔻ഇതിന് പിന്നാലെ 2025 മേയ് 7-ന് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' പ്രഖ്യാപിച്ച് പാക് മണ്ണിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ അതിശക്തമായ മിസൈൽ ആക്രമണവും നടത്തി.

🌾 ഇത് പാക്കിസ്ഥാനെ എങ്ങനെ ബാധിക്കുന്നു? (പട്ടിണിയിലേക്ക് നീങ്ങുന്ന രാജ്യം)
പാക്കിസ്ഥാൻ നേരിടാൻ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. കാരണം:👇

പാക്കിസ്ഥാന്റെ ആകെ ജലസേചനത്തിന്റെ 90 ശതമാനവും സിന്ധു നദീതടത്തിലെ ജലത്തെയാണ് ആശ്രയിക്കുന്നത്.
ഇന്ത്യ വെള്ളം നിയന്ത്രിച്ചതോടെ സിന്ധ്, പഞ്ചാബ് പ്രവിശ്യകളിലെ കൃഷിയിടങ്ങൾ പൂർണ്ണമായും ഉണങ്ങി വരണ്ടു. പ്രധാന വിളകളുടെ ഉത്പാദനം കുത്തനെ ഇടിഞ്ഞു. സിന്ധ് പ്രവിശ്യയിൽ മാത്രം 62% വരെ ജലക്ഷാമമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 കോടിയിലധികം വരുന്ന പാക് ജനസംഖ്യയുടെ ഭക്ഷ്യസുരക്ഷ മുഴുവൻ ഇന്ത്യയിൽ നിന്ന് ഒഴുകിവരുന്ന നദികളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇന്ത്യ മനസ്സ് വെച്ചാൽ പാക്കിസ്ഥാൻ പട്ടിണിയിലാകും എന്ന അവസ്ഥയാണിപ്പോൾ.

⚖️ 2026 മേയ് 15 — ഹേഗ് കോടതി വിധി; ഇന്ത്യയുടെ ചുട്ടമറുപടി!

കരാർ ഇന്ത്യ റദ്ദാക്കിയതോടെ പാക്കിസ്ഥാൻ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയെ സമീപിച്ചിരുന്നു. കിഷൻഗംഗ, റാറ്റ്ലെ ജലവൈദ്യുത പദ്ധതികളിൽ ഇന്ത്യയ്ക്ക് പരമാവധി സംഭരിക്കാവുന്ന വെള്ളത്തിന്റെ അളവ് (pondage limits) സംബന്ധിച്ച് ഹേഗിലെ കോടതി കഴിഞ്ഞ ദിവസം (2026 മേയ് 15) ഒരു വിധി പുറപ്പെടുവിച്ചു.
എന്നാൽ ഇന്ത്യ ആ വിധിയെ ചവറ്റുകുട്ടയിലെറിഞ്ഞു! വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയത് ഇങ്ങനെയാണ്:👇

"നിയമവിരുദ്ധമായി രൂപീകരിച്ച ആർബിട്രേഷൻ കോടതിയുടെ മുൻകാല പ്രഖ്യാപനങ്ങളെല്ലാം ശക്തമായി തള്ളിക്കളഞ്ഞതുപോലെ, ഇപ്പോഴത്തെ ഈ വ്യാജ വിധിയും ഇന്ത്യ നിരുപാധികം തള്ളിക്കളയുന്നു. ഈ കോടതിയെ ഞങ്ങൾ അംഗീകരിക്കുന്നില്ല."

🎯 ഇന്ത്യയുടെ കൃത്യമായ നിലപാട് — ഒറ്റ വാചകത്തിൽ!

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ത്യയുടെ അന്തിമ നിലപാട് വ്യക്തമാക്കി:👇

"പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിലാണ് ഈ കരാർ നിർത്തിവെച്ചിരിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണ പാക്കിസ്ഥാൻ വിശ്വസനീയവും ശാശ്വതവുമായ രീതിയിൽ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നത് വരെ ഈ നിലപാട് തുടരും."

ഇന്ത്യ ഈ നിബന്ധന പൂർണ്ണമായും കോടതികൾക്ക് പുറത്തുള്ള ഒന്നാക്കി മാറ്റിയിരിക്കുകയാണ്. ഒരു അന്താരാഷ്ട്ര കോടതിക്കും ഇനി പാക്കിസ്ഥാന് വെള്ളം വാങ്ങി നൽകാൻ കഴിയില്ല. അതിന് പാക്കിസ്ഥാൻ ഭീകരവാദം നിർത്തുക തന്നെ വേണം.
ഭാരതത്തിന്റെ സന്ദേശം വളരെ ലളിതമാണ്:👇

"രക്തവും🩸 വെള്ളവും💧 ഒരുമിച്ച് ഒഴുകില്ല!"
🇮🇳🔥


-: കോപ്പി :-
courtesy..

ആദ്യം കേന്ദ്ര സർക്കാർ പറഞ്ഞ വാഗ്ദാനങ്ങൾ ഒക്കെ പാലിച്ചോ. അതോ ആ വാഗ്ദാനങ്ങൾ പാർട്ടിക്കാർക്ക്  മാത്രമായി മറ്റുള്ളവർ അറിയാതെ...
20/05/2026

ആദ്യം കേന്ദ്ര സർക്കാർ പറഞ്ഞ വാഗ്ദാനങ്ങൾ ഒക്കെ പാലിച്ചോ. അതോ ആ വാഗ്ദാനങ്ങൾ പാർട്ടിക്കാർക്ക് മാത്രമായി മറ്റുള്ളവർ അറിയാതെ കൊടുത്ത് തുടങ്ങിയോ ..
പിന്നെ കേരളത്തിലെ കാര്യം, അവർ ആദ്യം ഭരിച്ചു തുടങ്ങട്ടെ,
"ക്ഷമ വേണം... സമയം എടുക്കും*..

CPIM ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
18/05/2026

CPIM ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

Address

Alappuzha

Alerts

Be the first to know and let us send you an email when എന്താ നമ്മുടെ നാട് ഇങ്ങനെ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share