29/09/2017
ഇത് സനിൻ അബ്ദുൽ ലത്തീഫ്...... നമ്മൾ ഓരോ കവ്വായിക്കാരനും അഭിമാനിക്കാവുന്ന നിമിഷം.... കുന്നുമ്മൽ ലത്തീഫ് ഭായിയുടെ മകൻ..... ഇന്ന് ലോക ക്രിക്കറ്റിന്റ നെറുകയിൽ വിരാചിക്കുമ്പോഴും സാന്ദ്വനത്തിന്റെ, പ്രകൃതിയുടെ കാവലാൾ ആയ കണ്ടൽ ചെടി വെച്ച് പിടിപ്പിക്കാൻ, അറിവിന്റെ അടിസ്ഥാന ശിലകളിൽ പെട്ട വായന സ്കൂൾ കുട്ടികളിൽ എത്തിക്കൽ..... അങ്ങനെ ഈ ചെറുപ്രായത്തിൽ തന്നെ സാമൂഹിക പ്രവർത്തന മേഘലയിൽ തങ്കലിപികളാൽ എഴുതി ചേർക്കപ്പെട്ടു ഈ കൊച്ചു മിടുക്കന്റെ പേര്.... എങ്ങനെ എഴുതാതിരിക്കും,, പുലിയുടെ ചോര പൂച്ചയുടേത് ആവില്ലലോ,,,,,, നമ്മുടെ സ്വന്തം കുന്നുമ്മൽ ലത്തീഫ്ഭായ്,, ഇദ്ദേഹത്തെ കുറിച്ച് പറയുക ആണെങ്കിൽ ക്രിക്കറ്റ്........ കളിതലയ്ക്കുപിടിച്ചനാളുകളിൽ സ്വപ്നങ്ങളിൽപോലും കവ്വായി ഗ്രൗണ്ടും ക്രിക്കറ്റും ആയിരുന്നു,,,,2 രൂപയുടെ നീല ബോൾ പെട്ടെന്നുപൊട്ടാതിരിക്കാൻഅതിലിട്ട സൂചിപ്പഞ്ചർ.ചീകിമിനുക്കിയ തടി ബാറ്റിൽ സ്കെച്ച്പേനകൊണ്ടെഴുതിയ ആ മൂന്നക്ഷരങ്ങൾ - M R Fസ്ഥലപരിമിതികൾ പുതുക്കിയെഴുതിയനാടൻ ക്രിക്കറ്റ്നിയമങ്ങൾ.അവിടെ LBW നു സ്ഥാനമില്ലായിരുന്നു.. സിക്സറുകൾ ഓരോ അതിരു വെച്ച് നിയന്ത്രിക്കപ്പെട്ടിരുന്നു...ആദ്യം ബാറ്റ് ചെയ്തവന് ആദ്യം ബോൾ ചെയ്യാനുള്ളഅവകാശം നിഷേധിക്കപ്പെട്ടിരുന്നു.വലം കൈയ്യൻമാർക്കുവേണ്ടി മാത്രം ഒരുക്കിയപിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടംകൈയ്യൻ എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു.കുറ്റിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോവാതെ അവൻ നേടിയബൌണ്ടറികളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ.എല്ലായിടത്തും അവന്റെ കൂടെ പത്തായപ്പുരയിൽ റഫീഖ് ഭായ്, അക്കാള്ത് റഫീഖ്, ചേനോത് ജലീൽക, പി പി നസീർക,പത്തായ പുരയിൽ ആരിഫ്ക്ക (അദ്ദേഹത്തിന്റെ ഖബർ അള്ളാഹു വിശാല മാക്കി കൊടുക്കട്ടെ ) പി പി ഹകീം, എ പി ദുൽഖർനൈൻ, പ്രജിത്, പ്രശാന്ത്, ( വി ഹെല്പ് ക്ലബ് ) ശംസുദ്ധീൻ കെ എം,,കോളേത് ഷംസു,,, ഇസ്മായിൽ ഇ എം പി, ഇസ്മായിൽ വാടിപ്പുറം ,,, കുതിരുമ്മൽ സാദിക്കും, ഇസ്മാലി ബഷീർ, കൊച്ചൻ യൂസഫ് ..ETC...ഇവരൊക്കെ കൂടെ ഉണ്ടായിരുന്നു ഒരു 'മാങ്ങയേറ്' കാരനും കാനപ്പുറം ഇബ്രാഹിം ,ജെ കെ യുടെ ചായ കട, പടിഞ്ഞാറെ, ചേരിയിലെ കൂട്ടുകാർ, അന്ന് നാടിന്റെ സ്നേഹവും വെറുപ്പും ഒരുപോലെ സമ്പാദിച്ചവർ,,,,, ഇന്ന് അന്താരാഷ്ട്ര നിലവാരമുള്ള കമ്പനികളിൽ ഏറ്റവും മുകൾത്തട്ടിൽ വിരാജിക്കുന്ന എന്റെ സ്വന്തം ജേഷ്ടന്മാർ അങ്ങനെ സന്തോഷത്തിന്റെ നാളുകൾ ..പിന്നെ ബോളിങ്ങ് എൻഡിലെ ഒറ്റക്കുറ്റിയിൽഎപ്പോളുംകൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ,ഔട്ടായാലുംസമ്മതിച്ചു തരാത്ത ഒരുവൻ,എല്ലാ ഓവറിലും ഒരു ബോൾ കുറച്ച്എറിഞ്ഞിട്ട് അതിനുവേണ്ടി തർക്കിക്കുന്ന ഒരുവൻ.സ്വന്തം ടീമിന്റെ ക്യാച്ച് മനപ്പൂർവം വിട്ടുകളയുന്നവിക്കറ്റ് കീപ്പർ..അത് ബാറ്റിൽ കൊണ്ടില്ലെന്നു വരുത്താൻ ബാറ്റിന്റെ പിടി കുലുക്കി സൌണ്ട്കേൾപ്പിക്കുന്ന ബാറ്റ്സ്മാൻ..ഇവൻ എങ്ങനേലും ഔട്ടാവണേ ന്നു പ്രാർത്ഥിക്കുന്നഅടുത്തവൻ..വിജയത്തിനരികെ ക്രീസിൽ 'തുഴച്ചിൽ' നടക്കുമ്പോൾ"സ്റ്റമ്പിലടിച്ച് ഔട്ടാകെടാ" എന്ന് ആക്രോശിക്കുന്നടീമംഗങ്ങൾ..ലാസ്റ്റ് ബോളിൽ സിംഗിളെടുത്താൽ ഞാനെങ്ങും ഓടില്ലഎന്നു പറഞ്ഞ് ബാറ്റിൽ കുത്തിയിരിക്കുന്നനോൺസ്റ്റ്രൈക്കർ..ക്യാമറകൾ ഒപ്പിയെടുക്കാതെപോയ ഫീൽഡിംഗ്പാടവങ്ങൾ,ഡൈവിംഗ് ക്യാച്ചുകൾ..തർക്കങ്ങൾ പലതും റണ്ണൌട്ടുകളെ ചൊല്ലിയായിരുന്നു.ഒരുമാതിരിപ്പെട്ട ഔട്ടുകളൊന്നും സമ്മതിച്ചുകൊടുത്തചരിത്രമില്ല!തർക്കിക്കുന്ന സമയത്ത് ടീമിലെ 'സത്യസന്ധൻ' തെണ്ടിയോപുറത്തുനിന്നൊരാളോ ഔട്ടിനെ അനുകൂലിച്ചാൽ പിന്നെമാറിക്കൊടുക്കാതെ നിവൃത്തിയില്ല.മഴപെയ്തു ചെളിഞ്ഞ പിച്ചുകൾ വൃത്തിയാക്കുന്നതിൽകാണിച്ചിട്ടുള്ളആത്മാർത്ഥത ലത്തീഫ് വേറൊരു ജോലിയിലുംകാണിച്ചിട്ടില്ല.ബാറ്റിംഗ് കഴിഞ്ഞ് കടയിൽ പോണം എന്നുംപറഞ്ഞു ഫീൽഡ്ചെയ്യാതെ മുങ്ങുന്ന വിരുതൻമാരും ഉണ്ടായിരുന്നു നമ്മുടെ ഈ കൂട്ടത്തിൽ, സ്റ്റമ്പർ ബോളുകൾ തകർത്ത ജനൽചില്ലുകൾ(ആനക്കാരൻ)മൂസാക്കാന്റെ പീടിക, മിഷീൻ ഇബ്രായിച്ചാന്റെ പീടിക ഇതൊക്കെ പലപ്പോഴുംപിറ്റേ ദിവസത്തെ കളിയും മുടക്കിയിട്ടുണ്ട്.
ബൌണ്ടറി ലൈനിൽ നിന്നും ക്യാച്ചെടുത്തിട്ട് മുന്നോട്ടുകയറി ഫ്രീസായി നിന്നു കാണിക്കൽ,
സിക്സാണെന്ന്കാണിക്കാൻ ആരുടെയോ കാല്പാടു കാട്ടി ബോൾ കുത്തിയപാടാണെന്ന് വരുത്തിത്തീർക്കൽ..
ഇതൊക്കെ അന്നത്തെസ്ഥിരം കലാപരിപാടികളിൽ ചിലതുമാത്രമായിരുന്നു.
വെയിലും മഴയും തളർത്താത്ത ആവേശം നിറഞ്ഞപോരാട്ടങ്ങൾക്കുപലദിവസങ്ങളിലും തിരശീലയിടുന്നതു കുറ്റിക്കാടുകളിലും മതിലകങ്ങളിലും പോയി ഒളിച്ചിരിക്കുന്ന ബോളുകൾ ആയിരിക്കും.
അതും നമ്മളൊന്ന് ഫോമായിവരുമ്പോ........
ബാല്യം നൊസ്റ്റാൾജിയയുടെ പര്യായമാണ്.
ഓർമ്മകളിൽ പച്ചവിരിച്ചു നിന്ന പറമ്പുകളിൽ പലതും ഇന്ന്നാമാവശേഷമായി.
മണ്ണിനുമീതെ കെട്ടിടങ്ങളുയർന്നപ്പോൾ ആ സ്മാരകങ്ങൾഓർമ്മകളായിപക്ഷേ, ഓർമ്മകൾക്ക് മരണമില്ലല്ലോ....
ഏതു വേനലിലു ഹൃദയത്തിന്റെ അടിത്തട്ടിൽ അവയങ്ങനെപൂത്തു തളിർത്തു നിൽക്കും !! Ymc... എഴുതാൻ ആരേലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം..... അറിവിന്റെ പരിമിതികൾ മറികടക്കാൻ ഞാൻ ഒരു സാഹിത്യകാരൻ അല്ല.....