A&S Rubber Traders

A&S Rubber Traders Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from A&S Rubber Traders, Business service, Puthuppally, Kottayam Sub-District, Puthuppally.

03/12/2020

*റബര്‍ വില; വിദേശത്തും ഉണര്‍വ്, 163 രൂപ കടന്നു*

കോട്ടയം: റബര്‍ വില ആര്‍എസ്‌എസ് നാല് ഗ്രേഡിന് 163 രൂപയും ആര്‍എസ്‌എസ് അഞ്ച് ഗ്രേഡിന് 155 രൂപയുമാണ് നിരക്ക്. വിദേശ വില ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇന്നലെ 164 രൂപയ്ക്കു വരെ വ്യാപാരം നടന്നു.

വര്‍ഷങ്ങള്‍ക്കുശേഷം വില 160 രൂപ കടന്നതോടെ പ്രമുഖ ടയര്‍ കന്പനികള്‍ ഇന്നലെ മാര്‍ക്കറ്റില്‍നിന്നു വിട്ടുനിന്നത് വ്യാപാരികള്‍ക്ക് ആശങ്കയുളവാക്കി. വിദേശത്ത് ഇന്നലെ 183.43 രൂപയായി വില കയറിയിട്ടുണ്ട്.

ഇന്നും നാളെയും കനത്ത മഴയുണ്ടാകുമെന്ന സൂചനയില്‍ ഉത്പാദനം മെച്ചപ്പെടാനിടയില്ല. വിദേശത്തും റബര്‍ ഉത്പാദനത്തില്‍ മാന്ദ്യം തുടരുകയാണ്. കോവിഡ് ആശങ്ക മാറാത്തതിനാല്‍ തായ് ലാന്‍ഡ്, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ വന്‍കിട തോട്ടങ്ങള്‍ ഇക്കൊല്ലം തുറന്നിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ ഈ തോട്ടങ്ങളില്‍ അടുത്തവര്‍ഷം ജൂണിനു ശേഷമേ ടാപ്പിംഗ് പുനരാരംഭിക്കാനിടയുള്ളു. ഒരു മാസത്തെ മാന്ദ്യത്തിനുശേഷം ചൈന നന്നായി ചരക്ക് വാങ്ങിത്തുടങ്ങിയതായി വ്യാപാരവൃത്തങ്ങള്‍ പറഞ്ഞു.

റബർ വില കുത്തനെ ഇടിഞ്ഞു   കോട്ടയം: റബർ കർഷകരുടെ രണ്ടു വാരങ്ങളിലെ പ്രതീക്ഷകൾ ...
04/11/2020

റബർ വില കുത്തനെ ഇടിഞ്ഞു
കോട്ടയം: റബർ കർഷകരുടെ രണ്ടു വാരങ്ങളിലെ പ്രതീക്ഷകൾ തകർത്ത് വില കുത്തനെ ഇടിഞ്ഞു. ശനിയാഴ്ച അന്താരാഷ്ട്രവില ആർഎസ്എസ് നാല് ഗ്രേഡ് കിലോയ്ക്ക് 200 രൂപയായിരുന്നത് ഇന്നലെ 175.50 രൂപയിലേക്ക് കൂപ്പുകുത്തി. അതായത് കിലോയ്ക്ക് 25 രൂപയുടെ താഴ്ച. ഇതിന്‍റെ ചുവടുപിടിച്ച് ആഭ്യന്തര വില 160 രൂപയിൽനിന്ന് ഇന്നലെ 155 രൂപ നിരക്കിലെത്തി.
വിലക്കുതിപ്പ് തുടരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞയാഴ്ച പ്രഖ്യാപിത വിലയേക്കാൾ കൂട്ടി 170 രൂപയ്ക്കു വരെ വ്യാപാരികൾ ഷീറ്റ് വാങ്ങിയിരുന്നു. റബർ കർഷകരെ ടാപ്പിംഗിൽ സജീവമാക്കാൻ ടയർ കന്പനികൾ നടത്തിയ നീക്കമായിരുന്നു താൽക്കാലിക വിലക്കയറ്റം.
ചൈന ചരക്ക് വാങ്ങലിൽനിന്നു പിൻവാങ്ങിയതാണു വിദേശ വില ഇടിവിനു കാരണമായത്. ഇതനുസരിച്ച് ടാപ്പിംഗ് പുനരാരംഭിച്ച ഘട്ടത്തിൽതന്നെ വില താഴുകയും ചെയ്തു. വില താഴുന്ന സാഹചര്യത്തിൽ വ്യാപാരികൾ ഇന്നലെ കാര്യമായി
ചരക്ക് വാങ്ങിയില്ല.

03/11/2020
ഏലം ലേലത്തിന് കർഷകരുടെ കമ്പനികൾ.    കട്ടപ്പന∙:കർഷകർക്കു മെച്ചപ്പെട്ട വില ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഏലം ലേലത്തിനായി കർഷകരു...
31/10/2020

ഏലം ലേലത്തിന് കർഷകരുടെ കമ്പനികൾ.
കട്ടപ്പന∙:കർഷകർക്കു മെച്ചപ്പെട്ട വില ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഏലം ലേലത്തിനായി കർഷകരുടെ നേതൃത്വത്തിൽ പുതിയ കമ്പനികൾ. വണ്ടൻമേട് ഗ്രീൻ ഗോൾഡ് കാർഡമം പ്രൊഡ്യൂസർ കമ്പനി(വിജിസിപിസി), വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ എന്നിവരാണ് ഓൺലൈൻ ലേലക്കമ്പനികൾ ആരംഭിച്ചത്.
വിജിസിപിസി ഇന്ന് ഓൺലൈൻ ലേലം തുടങ്ങും. 25700 കിലോ ഏലമാണു ലേലത്തിന് എത്തിക്കുന്നത്. ബോഡിനായ്ക്കന്നൂരിലെ സിപിഎ ഹാളിലും കമ്പനിയുടെ വണ്ടൻമേട്ടിലെ ഓഫിസിലുമായാണ് സാംപിൾ പ്രദർശിപ്പിക്കുക. കേന്ദ്ര സർക്കാരിന്റെ ഫാമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ്(പ്രെമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ഓർഡിനൻസ് പ്രകാരമാണു പുതിയ ലേലക്കമ്പനികൾ തുടങ്ങിയത്.
നിലവിലുള്ള ലേല സംവിധാനം വഴി കർഷകർക്ക് ഉൽപന്നത്തിന്റെ വില ലഭിക്കണമെങ്കിൽ 21 ദിവസം വരെ കാത്തിരിക്കണം. പണം നേരത്തേ ആവശ്യപ്പെടുന്നവർക്ക് 24% വരെ പലിശ ഈടാക്കിക്കൊണ്ടാണു ലേലക്കമ്പനികൾ പണം നൽകുക. പുതിയ കമ്പനി വന്നതോടെ, 3 ദിവസത്തിനകം കർഷകന്റെ അക്കൗണ്ടിൽ പണമെത്തും. ഡിസംബർ ആദ്യവാരത്തോടെ ലേലം ആരംഭിക്കാനാണു ഗ്രേവേഴ്സ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.

റബർവില ഉയരങ്ങളിലേക്ക്.കോട്ടയം: ഒക്ടോബർ പിന്നിടുന്പോൾ റബർ ഷീറ്റി...
29/10/2020

റബർവില ഉയരങ്ങളിലേക്ക്.
കോട്ടയം: ഒക്ടോബർ പിന്നിടുന്പോൾ റബർ ഷീറ്റിന് ആഭ്യന്തരവില 170 വരെ എത്തിയേക്കുമെന്നു മാർക്കറ്റ് വൃത്തങ്ങൾ. മാസത്തിന്‍റെ തുടക്കത്തിൽ ആർഎസ്എസ് നാല് ഗ്രേഡിന് 133.50 രൂപയും അഞ്ചാം ഗ്രേഡിന് 129.50 രൂപയുമായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം വില 140 രൂപ കടന്നത് എട്ടു ദിവസം മുന്പാണ്. ഒരാഴ്ചയ്ക്കുള്ളിൽ റബർ വിലയിൽ കിലോയ്ക്ക് 15 രൂപയുടെ വർധന. ഇന്നലെ ചിലസ്ഥലങ്ങളിൽ 170 രൂപയ്ക്കു വരെ കച്ചവടം നടന്നതായി വ്യാപാരികൾ പറഞ്ഞു.

ആഭ്യന്തരവിലയേക്കാൾ ഉയർന്ന കുതിപ്പാണു വിദേശവിപണയിൽ. ആർഎഎസ് നാല് ഗ്രേഡിന് ഇന്നലെ വിദേശവില 204 രൂപ കടന്നു. അഞ്ചാം ഗ്രേഡിന് 202 രൂപയുമായി. ചൊവ്വാഴ്ചത്തെ 187 രൂപയിൽനിന്നാണ് ഒരു ദിവസത്തിനുള്ളിൽ കിലോയ്ക്ക് 15 രൂപയുടെ വർധന. മാസത്തിന്‍റെ തുടക്കത്തിൽ നാലാം ഗ്രേഡിന് 144 രൂപയും ഗ്രേഡ് അഞ്ചിന് 143 രൂപയുമായിരുന്നു ബാങ്കോക്കിലെ വില. വിദേശത്തെ വില ഒരു മാസത്തിനുള്ളിൽ 60 രൂപയിലേറെ കൂടി. വിദേശവിലയിൽ അതിവേഗമുണ്ടാകുന്ന വർധനയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിൽ ഇന്നും വില ഉയരാനാണ് സാധ്യത. ഷീറ്റ് റബറിന് ക്ഷാമമുള്ളതിനാൽ പ്രഖ്യാപിത വിലയേക്കാൾ രണ്ടു രൂപ വരെ ഉയർത്തി കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം നടക്കുന്നുണ്ട്.

ഒക്ടോബർ തുടക്കത്തിൽ കിലോയ്ക്ക് 98 രൂപയ്ക്കടുത്തായിരുന്ന ലാറ്റക്സ് വിലയും കുത്തനെ ഉയർന്ന് 145 വരെ എത്തിയതും നേട്ടമായി. നിലവിൽ 150 രൂപയ്ക്കും ചിലയിടങ്ങളിൽ ഈ സീസണിൽ ലാറ്റക്സ് വ്യാപാരം നടന്നു.

വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കർഷകർ ഏറ്റവും മെച്ചപ്പെട്ട ഷീറ്റ് തയാറാക്കി വിൽക്കുന്നതാണ് നേട്ടമെന്ന് റബർ ബോർഡ് നിർദേശിച്ചു. ചൈന കൂടുതലായി ചരക്ക് വാങ്ങാൻ താൽപര്യപ്പെടുന്ന സാഹചര്യവും ആഭ്യന്തര മാർക്കറ്റിലുണ്ടായ ഡിമാൻഡ് വർധനയും മുൻനിറുത്തി ഉത്പാദനം പരമാവധി വർധിപ്പിക്കാനും നിർദേശമുണ്ട്. വിലവർധനയെത്തുടർന്നു ചെറുകിട കർഷകർ ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പിംഗ് നടത്താനും താൽപര്യപ്പെടുന്നു.

28/10/2020

റബർ കർഷകർക്കു നല്ലകാലം വരുന്നോ?
ഏതാനും ദിവസങ്ങളായി നമ്മുടെ റബർ വിപണി ഉണർന്നിരിക്കുന്നു.റബർ ഷീറ്റിന്‍റെ വില 150 രൂപയിൽ എത്തി. ആറു കൊല്ലത്തെ കഠിനമായ വിലത്തകർച്ച കഴിഞ്ഞ് റബർ കർഷകർക്കു നല്ലകാലം പിറക്കുകയാണോ?
സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിപണിയിൽ ഉത്പന്നത്തിന്‍റെ ആവശ്യം, ലഭ്യത എന്നീ ഘടകങ്ങളെ ആശ്രയിച്ചു വിലനിർണയം നടക്കും. പക്ഷേ, കേരളത്തിലെ റബർ വിപണി ടയർ വ്യവസായികളുടെ പരിപൂർണമായ നിയന്ത്രണത്തിലാണ്. ആഴ്ചതോറും ടയർ കന്പനിക്കാർ ഒത്തുകൂടി അടുത്തയാഴ്ച എന്തുമാത്രം റബർ വാങ്ങണം, എന്തുവില കൊടുക്കണം എന്നു നിശ്ചയിക്കുന്നു. സ്ഥിരം ഏജന്‍റുമാരായ വൻകിട വ്യാപാരികൾ തങ്ങളുടെ കീഴിലുള്ള ചെറുകിട വ്യാപാരികളെ വിളിച്ച് ടയർ കന്പനിക്കാർ നിർദേശിച്ച വിലയിൽനിന്നു തങ്ങളുടെ മാർജിൻ കുറച്ച് കർഷകരിൽനിന്നു റബർ വാങ്ങിയെത്തിക്കാൻ ഏർപ്പാട് ചെയ്യുന്നു.

ഇപ്പോൾ പെട്ടെന്നു വില കൂടാൻ എന്താണു കാരണം?
സ്ഥായിയായ കാരണങ്ങളൊന്നും ഇതിന്‍റെ പിറകിലില്ല. ഏറ്റവും അധികം റബർ ഉത്പാദിപ്പിക്കുന്ന രാജ്യമായ തായ്‌ലൻഡിൽ 2014ലെ കൊട്ടാര വിപ്ലവത്തിനുശേഷം സൈന്യം അധികാരം ഏറ്റെടുത്തിരുന്നു. അതുകഴിഞ്ഞ് സ്ഥിതിഗതികൾ മാറിമറിഞ്ഞെങ്കിലും ഇപ്പോഴും പ്രശ്നങ്ങളുണ്ട്. വിദ്യാർഥിപ്രക്ഷോഭം ഇപ്പോഴും നടക്കുന്നു. അതിനിടയ്ക്ക് കോവിഡ്-19 ന്‍റെ വരവ്. ഈ സാഹചര്യത്തിൽ ടാപ്പർമാരായ ബംഗ്ലാദേശുകാർ നാട്ടിലേക്കു മടങ്ങി. ഇതു റബർ ഉത്പാദനത്തെ ബാധിച്ചു.
മറ്റൊരു വലിയ റബർ കയറ്റുമതി രാജ്യമായ വിയറ്റ്നാമിൽ തുടർച്ചയായ മഴയായിരുന്നു വില്ലൻ! കോവിഡിന്‍റെ പ്രശ്നം ഇന്തോനേഷ്യയിലും ഉത്പാദനം കുറയാൻ ഇടയാക്കി. ചുരുക്കത്തിൽ വിപണിയിൽ റബർ സപ്ലൈ കുറഞ്ഞുപോയി.
അതേസമയം, ഡിമാൻഡ് വർധിച്ചു. കോവിഡ്-19 മഹാമാരിയെ ചൈന സാമാന്യം ഫലപ്രദമായി നിയന്ത്രിച്ചുകഴിഞ്ഞതോടെ അവരുടെ വ്യാവസായിക ഉത്പാദനം "മുഴുമൂച്ചോടെ' തുടങ്ങിക്കഴിഞ്ഞു. അതോടെ ചൈനയുടെ റബർ ഡിമാൻഡ് ഉയർന്നു. അങ്ങനെയാണ് ഇപ്പോഴത്തെ വിലക്കയറ്റം ഉണ്ടായത്.

ടയർ മുതലാളിമാരുടെ തന്ത്രം.
വിദേശവിപണികളിൽ ഇപ്പോൾ ഷീറ്റ് റബറിന് 160 രൂപ വിലയുണ്ട്. അവിടെ ഷീറ്റ് വാങ്ങി ഇന്ത്യയിലെത്തിക്കുന്പോഴേക്ക് 210 രൂപയെങ്കിലും ചെലവാകും. അതേസമയം ഗുണനിലവാരം കുറഞ്ഞ ക്രംബ് റബറിന് അവിടെ ഇപ്പോൾ 120 രൂപ വില. അതിവിടെ എത്തിക്കുന്പോഴേക്കും മുടക്കേണ്ടിവരുന്നത് 155-160 രൂപ. നേരത്തേതന്നെ നമ്മുടെ ടയർ കന്പനിക്കാർ ഗുണനിലവാരവും വിലയും കുറഞ്ഞ ക്രംബ് റബർ ഉദ്ദേശം 90 രൂപയ്ക്കു വാങ്ങി 120 രൂപയ്ക്ക് ഇവിടെ എത്തിച്ച് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇതു ടയർ നിർമാണത്തിന് ഉപയോഗിക്കണമെങ്കിൽ നല്ല ഗുണനിലവാരമുള്ള ഷീറ്റ് റബർ വാങ്ങി, ഇറക്കുമതി ചെയ്ത ക്രംബ് റബറുമായി കലർത്തി, ഒന്നിച്ചരച്ച് റബർ മിശ്രിതമുണ്ടാക്കണം. അപ്പോൾ ഷീറ്റ് റബർ വാങ്ങൽ ഒഴിവാക്കാൻ സാധിക്കില്ല.
തരം കുറഞ്ഞ ക്രംബ് റബർ വാങ്ങി നാട്ടിലെത്തിക്കാൻ മുടക്കുന്ന തുകയ്ക്ക് ഇവിടെ നല്ല ഗുണനിലവാരമുള്ള ഷീറ്റ് വാങ്ങിയെടുക്കുക-ഇതാണ് അവരുടെ നയവും തന്ത്രവും. കേരളത്തിൽ രണ്ടു കൊല്ലം മുന്പ് റബർ ബോർഡ് നടത്തിയ പഠനത്തിൽ റബറിന്‍റെ ഉത്പാദനച്ചെലവ് 172 രൂപ എന്നു കണ്ടെത്തിയത്രേ. ഈ ഷീറ്റാണ് ടയർ കന്പനിക്കാർ കർഷകർക്ക് 125, 130 രൂപ നല്കി കരസ്ഥമാക്കിയത്. കേരള സർക്കാരിന്‍റെ ധനസഹായംകൂടി കണക്കിലെടുക്കുന്പോൾ രൂപ 150 കിട്ടുമല്ലോ എന്നു കരുതിയ കർഷകർ ഇവർക്ക് 125 രൂപയ്ക്കു ഷീറ്റ് നല്കുകയായിരുന്നു. അങ്ങനെ 150 രൂപ കൊടുത്ത് ടയർ വ്യവസായി കർഷകരിൽനിന്നു വാങ്ങേണ്ട റബർ ഷീറ്റ് അവർ 125 രൂപയ്ക്ക് നേടിയെടുത്തു. കേരള സർക്കാരിന്‍റെ കർഷകസഹായപദ്ധതിയെ അവർ ടയർ വ്യവസായി സഹായ പദ്ധതിയാക്കി മാറ്റിയെടുക്കുകയായിരുന്നു.
സാധാരണയായി കർക്കടക മാസാവസാനത്തോടെ നമ്മുടെ ഇടവപ്പാതി അവസാനിക്കും. പിന്നീടു ചിങ്ങം, കന്നി മാസങ്ങളിൽ വെയിൽ. തുലാമാസത്തിൽ തുലാവർഷം. പക്ഷേ ഇക്കൊല്ലം സംഭവിച്ചതു മറ്റൊന്ന്. കർക്കടകം കഴിഞ്ഞു ചിങ്ങത്തിലും കന്നിയിലും മഴ തുടർന്നു. ഓഗസ്റ്റ് 15 മുതൽ ഒക്‌ടോബർ 15 വരെ തുടർച്ചയായ മഴ. സ്വാഭാവികമായും റബർ ടാപ്പിംഗ് നടന്നില്ല. അങ്ങനെ ഇവിടെയും ഷീറ്റിന്‍റെ ലഭ്യത കുറഞ്ഞു. ഇപ്പോഴത്തെ വിലക്കയറ്റത്തിന് ഇതും ഒരു കാരണം.
പക്ഷേ, നവംബർ-ഡിസംബർ-ജനുവരി മാസങ്ങളിൽ മഴയുണ്ടാകാനിടയില്ല. ടാപ്പിംഗ് നിർബാധം നടക്കും. കൂടുതൽ ഷീറ്റ് വിപണിയിലെത്തുന്നതോടെ ടയർ കന്പനിക്കാർ വില കുറയ്ക്കുകയും ചെയ്യും. താത്കാലികമായ ഈ ഉയർച്ച കണ്ടു നാം പ്രതീക്ഷ പുലർത്തുന്നതിൽ കാര്യമില്ല. ചൈനീസ് ടയറിന്‍റെ പാശ്ചാത്യവിപണികൾ ഉണരാൻ താമസമുണ്ടാകും. അങ്ങനെ വന്നാൽ റബറിനു ചൈനയിൽനിന്നുള്ള ഡിമാൻഡും നീണ്ടുനിൽക്കില്ല. ബംഗ്ലാദേശിലെ ടാപ്പർമാർ കോവിഡ് കഴിഞ്ഞ് മടങ്ങിയെത്തുന്നതോടെ തായ്‌ലൻഡിലെ തോട്ടങ്ങളും സജീവമാകും.

വിദേശവില കുറയാം
ചുരുക്കത്തിൽ വിദേശ വിപണിയിലെ റബർ വിലയും കുറയാനാണു സാധ്യത. നമ്മുടെ വിപണിയിലും ടയർ കന്പനികൾ ഷീറ്റിന്‍റെ വില 130-140 രൂപയിലേക്കു കുറച്ചുകൊണ്ടുവന്നേക്കും.

കേന്ദ്രസർക്കാരിന്‍റെ നിലപാടും വ്യക്തമാണ്. റബർ കർഷകരോട് അവർ പുലർത്തുന്ന ചിറ്റമ്മനയം തുടരും. ചൈനയിൽനിന്നുമുള്ള വില കുറഞ്ഞ ടയർ ഇവിടെ ഇറക്കുമതി ചെയ്യുന്നതിനെതിരേ ടയർ കന്പനികൾ പരാതിപ്പെട്ടു. ഉടൻതന്നെ ചൈനീസ് ടയറിന്‍റെ ഇറക്കുമതിച്ചുങ്കം ഉയർത്തി സർക്കാർ അവരെ സഹായിച്ചു.ജർമനയിൽനിന്നും ഇറക്കുമതി ചെയ്യുന്ന കൃത്രിമ റബർ ഇവിടെ വില കുറച്ചുവിറ്റ് തങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്നു കൃത്രിമ റബർ ഉത്പാദകരായ റിലയൻസും മറ്റും പരാതിപ്പെട്ടു. തൽക്ഷണം കൃത്രിമ റബറിന്‍റെ ഇറക്കുമതിച്ചുങ്കം ഉയർത്തി കേന്ദ്രം അവരെ സന്തുഷ്ടരാക്കി.
അതേസമയം, കഴിഞ്ഞ അഞ്ചു കൊല്ലമായി സ്വാഭാവിക റബറിന്‍റെ ഇറക്കുമതിയുടെ കുത്തൊഴുക്കിനെതിരേ കർഷകരും അവരെ പിന്തുണയ്ക്കുന്നവരും തുടർച്ചയായി പരാതിപ്പെടുന്നു. കേന്ദ്രസർക്കാർ അപ്രസക്തമായ ചോദ്യങ്ങൾ ഉയർത്തി നമ്മുടെ ചെറുകിട റബർ കർഷകരെ രക്ഷിക്കാൻ വേണ്ടി, സ്വാഭാവിക റബറിന്‍റെ ഇറക്കുമതിച്ചുങ്കം ഉയർത്താൻ തങ്ങൾ തയാറല്ലെന്നു പ്രഖ്യാപിക്കുന്നു. ഈ സ്ഥിതിക്കു മാറ്റമുണ്ടാകാത്തിടത്തോളം കാലം റബർ കർഷകർക്ക് ഒന്നും പ്രതീക്ഷിക്കാനില്ല.ടയർ കന്പനികൾ ഇവിടെ റബർവില ഇടിച്ചുതാഴ്ത്തി നിർത്തും.
റീപ്ലാന്‍റിംഗിനു സമയമാകുന്ന നമ്മുടെ തോട്ടങ്ങളിൽ നാലാം കൊല്ലം വരുമാനം കിട്ടുന്ന പറങ്കിമാവ്, കൊക്കോ, എണ്ണപ്പന (ഇവ മൂന്നിനും ഭൂപരിധിനിയമ ഇളവുണ്ട്) നടുക; രക്ഷപ്പെടുക.

ദീപാവലി- നവരാത്രി: കുരുമുളകിനു നേട്ടം  ദീപാവലി- നവരാത്രി ഡിമാന്‍ഡില്‍ ഉത്തരേന്ത്യയില്‍ കുരുമുളകിന്‌ ആവശ്യക്കാര്‍ കൂടിയതേ...
27/10/2020

ദീപാവലി- നവരാത്രി: കുരുമുളകിനു നേട്ടം
ദീപാവലി- നവരാത്രി ഡിമാന്‍ഡില്‍ ഉത്തരേന്ത്യയില്‍ കുരുമുളകിന്‌ ആവശ്യക്കാര്‍ കൂടിയതോടെ കഴിഞ്ഞവാരം ക്വിന്റലിന്‌ 300 രൂപ കൂടി. സംസ്‌ഥാനത്ത്‌ കുരുമുളകിന്റെ ഉല്‍പാദനം കുറഞ്ഞതു മൂലം വില വീണ്ടും കൂടിയേക്കും. ആഭ്യന്തര ആവശ്യങ്ങള്‍ക്കായി 5000 ടണ്‍ കുരുമുളകിന്റെ ആവശ്യമുണ്ട്‌. ഉല്‍പാദനം കുറഞ്ഞിരിക്കെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി കുരുമുളക്‌ ഇറക്കുതി ചെയ്യുമെന്നാണ്‌ കയറ്റുമതിക്കാര്‍.
ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ സാധാരണക്കാരും കുരുമുളക്‌ വാങ്ങിത്തുടങ്ങി. ഇറക്കുമതി മുളകിനേക്കാള്‍ വലിയതോതില്‍ ഉപയോക്‌താക്കള്‍ ആവശ്യപ്പെടുന്നത്‌ നാടന്‍ കുരുമുളകിനെയാണ്‌. കഴിഞ്ഞ രണ്ടാഴ്‌ചയായി വിലയിടിഞ്ഞ കുരുമുളകിന്‌ വിലകൂടിയത്‌ കര്‍ഷകര്‍ക്ക്‌ ആശ്വാസമായി. രാജ്യാന്തര വിപണിയില്‍ കുരുമുളക്‌ ടണ്ണിന്‌ 5000 ഡോളറില്‍ വില മാറ്റമില്ല. ശ്രീലങ്ക 3500, വിയറ്റ്‌നാം 2500, ബ്രസീല്‍ 2300-2400, ഇന്തോനേഷ്യ 3500 ഡോളര്‍ വില രേഖപ്പെടുത്തി.
കഴിഞ്ഞവാരം കൊച്ചിയില്‍ 77 ടണ്‍ കുരുമുളകാണ്‌ വില്‍പനക്കെത്തിച്ചത്‌. തുലാവര്‍ഷം തുടങ്ങിയാല്‍ ഉല്‍പാദനത്തെ ബാധിക്കും. കുരുമുളക്‌ വള്ളികളില്‍ പിടിച്ചുവരുന്ന മൂപ്പെത്താത്ത കുരുമുളകുകള്‍ മഴയില്‍ നിലംപൊത്തുമെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌.
വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാള്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 32200, ഗാര്‍ബിള്‍ഡ്‌ മുളക്‌ 34200 രൂപ.

റബർ വില 152 രൂപ; മാർക്കറ്റിൽ ക്ഷാമം.         കോട്ടയം: അന്താരാഷ്‌ട്ര വിലയുടെ അതേ കുതിപ്പ...
27/10/2020

റബർ വില 152 രൂപ; മാർക്കറ്റിൽ ക്ഷാമം.
കോട്ടയം: അന്താരാഷ്‌ട്ര വിലയുടെ അതേ കുതിപ്പിൽ റബറിന്‍റെ ആഭ്യന്തരവിലയും മെച്ചപ്പെടുന്നു. ആഭ്യന്തരവില ആർഎസ്എസ് നാല് ഗ്രേഡിന് ഇന്നലെ 152 രൂപയും അഞ്ചാം ഗ്രേഡിന് 148 രൂപയുമായി. അന്താരാഷ്‌ട്രവില 180 രൂപ കടന്നു.
ഒരു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ആഭ്യന്തരമാർക്കറ്റിൽ വില 150 കടക്കുന്നത്. ചരക്കിന് ഡിമാൻഡ് വർധിച്ചതോടെ ഇന്നലെ 152 രൂപ നിരക്കിൽ ടയർ കന്പനികൾ ഷീറ്റ് വാങ്ങി.
ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് കടുത്ത ക്ഷാമം നേരിടുന്നതിനാൽ വില 160 കടക്കുമെന്നാണ് സൂചന. നാളെ തുലാമഴ തുടങ്ങുമെന്നതിനാൽ റബറിന് വരുംദിവസങ്ങളിലും ഉത്പാദനം കുറയും.
30 ശതമാനം തീരുവ അടച്ച് ഷീറ്റ് ഇറക്കുമതി ചെയ്യുന്നത് വൻനഷ്ടമായതിനാൽ മെച്ചപ്പെട്ട വില നൽകി റബർ ഷീറ്റ് വാങ്ങാൻ കന്പനികൾ താൽപര്യപ്പെടും.

റബര്‍ വിലയില്‍ കുതിച്ചുകയറ്റം.                  ഉല്‍പാദനം കുറഞ്ഞതാണു  റബര്‍വില കുതിച്ചു കയറാന്‍ കാരണം. രാജ്യാന്തരവിപണിയി...
26/10/2020

റബര്‍ വിലയില്‍ കുതിച്ചുകയറ്റം.

ഉല്‍പാദനം കുറഞ്ഞതാണു റബര്‍വില കുതിച്ചു കയറാന്‍ കാരണം. രാജ്യാന്തരവിപണിയില്‍ റബര്‍ വിലയിലെ കയറ്റം ആഭ്യന്തരവിപണിയിലും വില ഉയരാന്‍ ഇടയാക്കി. ആഗോളതലത്തില്‍ റബറിന്റെ ഉല്‍പാദനം കുറഞ്ഞത്‌ സംസ്‌ഥാനത്തെ കര്‍ഷകര്‍ക്ക്‌ നേട്ടമായി.
കഴിഞ്ഞവാരം റബര്‍ വിറ്റ ഇടനിലക്കാര്‍ ചെറുകിട കര്‍ഷകര്‍ക്ക്‌ ആര്‍.എസ്‌.എസ്‌. നാല്‌ കിലോക്ക്‌ 12 രൂപവരെ വിലകൂടി കിട്ടി. കമ്പോഡിയ, മ്യാന്‍മാര്‍, ചൈന, തായ്‌ലന്‍ഡ്‌, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ റബറിന്റെ ഉല്‍പാദനം കുറഞ്ഞത്‌ വീണ്ടും വില കയറ്റത്തിന്‌ സാധ്യതയുണ്ട്‌. ചൈനയില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോക്ക്‌ 136 രൂപയില്‍ വിറ്റ്‌ നിര്‍ത്തിയത്‌ വാരാന്ത്യം ഷാങ്‌ഹായ്‌ എക്‌സ്‌ചേഞ്ചില്‍ 150 രൂപയായി അവധി കച്ചവടക്കാര്‍ വില ഉയര്‍ത്തി. ടോക്കിയോ മാര്‍ക്കറ്റില്‍ 160ല്‍ വിറ്റ്‌ നിര്‍ത്തിയത്‌ അവധി കച്ചവടക്കാര്‍ 170 രൂപയായി വില ഉയര്‍ത്തി. ബാങ്കോക്കില്‍ തയാര്‍ നിരക്കില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോക്ക്‌ 12 രൂപയാണ്‌ വില കൂടിയത്‌. 133 രൂപയില്‍ റെഡിമാര്‍ക്കറ്റില്‍ വിറ്റ ബാങ്കോക്കില്‍ വാരാന്ത്യം 165 രൂപയിലാണ്‌ വ്യാപാരം നടന്നത്‌. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ കൂടിയതോടെ ടയറിന്‌ ഡിമാന്റായി. ഇരുചക്രവാഹനങ്ങള്‍ക്കാണ്‌ കൂടുതലായും ഡിമാന്റുണ്ടായത്‌.
അവധി കച്ചവടക്കാര്‍ വിപണി വിട്ടതോടെ ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിവാങ്ങി തുടങ്ങി. ആര്‍.എസ്‌.എസ്‌. നാല്‌ കിലോക്ക്‌ 152 രൂപവരെ വില ഉയര്‍ത്തി ആവശ്യക്കാരായ ടയര്‍ കമ്പനികള്‍ വാങ്ങി. ഉല്‍പാദനകുറവാണു വില ഉയര്‍ത്തിയതെങ്കിലും വന്‍കിട ഇടനിലക്കാര്‍ റബര്‍ പിടിച്ച്‌വച്ചു തുടങ്ങി. വിലകൂടിയാല്‍ വില്‍ക്കാനാണ്‌ ഇടനിലക്കാരും വന്‍കിട കര്‍ഷകരും റബര്‍ സ്‌റ്റോക്ക്‌ ചെയ്‌ത്‌ തുടങ്ങിയത്‌. അടുത്ത മൂന്നുമാസം റബര്‍ ഉല്‍പാദനത്തിന്റെ സീസണാണ്‌. തുലാവര്‍ഷം തുടങ്ങിയാലും ഉല്‍പാദനരംഗത്തെ ബാധിക്കില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്‌.
കഴിഞ്ഞ നാല്‌ ആഴ്‌ചകളിലായി റബറിന്‌ കിലോക്ക്‌ 19 രൂപ വരെ വില കൂടിയത്‌ കര്‍ഷകര്‍ക്ക്‌ നേട്ടമായി. ആഭ്യന്തര വിലയെക്കാള്‍ രാജ്യാന്തരവില ഉയര്‍ന്നിരിക്കെ ഇറക്കുമതിക്ക്‌ സാധ്യതയില്ലെന്നാണു റബര്‍ വ്യാപാരികള്‍ പറയുന്നത്‌. കൊച്ചിയില്‍ കഴിഞ്ഞവാരം ആയിരം ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്പനികള്‍ക്ക്‌ വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ 3,000 ടണ്‍ റബര്‍ വാങ്ങി. വാരാന്ത്യവില റബര്‍ ഐ.എസ്‌.എസ്‌. ക്വിന്റലിന്‌ 14,600, ആര്‍.എസ്‌.എസ്‌. നാല്‌ 14,900 രൂപ.

24/10/2020

ഒരു വർഷത്തിനുശേഷം റബ്ബറിന് 150 രൂപ

കോട്ടയം: ഒരു വർഷത്തിനുശേഷം റബ്ബർവില വീണ്ടും കിലോഗ്രാമിന് 150 രൂപയിലെത്തി. 2019 ജൂണിലാണ് ഇതിന് മുമ്പ് ഇൗ വില ലഭിച്ചത്. ആർ.എസ്.എസ്-4 ഇനത്തിന് ഈ വില കിട്ടിയത് കൃഷിക്കാർക്കും വ്യാപാരികൾക്കും ആശ്വാസം പകരുന്നു. തുടർച്ചയായ മഴയും കോവിഡ് നിയന്ത്രണങ്ങളുംമൂലം വിപണിയിൽ വേണ്ടത്ര റബ്ബർ വിൽപ്പനയ്ക്കെത്തുന്നില്ല.

റബർ വില 150ലേക്ക്; വിദേശ വിലയിലും കയറ്റം                കോട്ടയം: റബർ വില തുടർച്ചയായ നാ...
23/10/2020

റബർ വില 150ലേക്ക്; വിദേശ വിലയിലും കയറ്റം

കോട്ടയം: റബർ വില തുടർച്ചയായ നാലാം ദിവസവും മെച്ചപ്പെട്ടു. ഇന്നലെ ആർഎസ്എസ് നാല് ഗ്രേഡിന് 146 രൂപയും അഞ്ചാം ഗ്രേഡിന് 142 രൂപയുമാണ് റബർ ബോർഡ് വില. വിദേശ വില 170 രൂപയോട് അടുക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര വില വൈകാതെ 150 കടക്കും.
ചരക്ക് കിട്ടാനില്ലാത്തതിനാൽ മേൽത്തരം ഷീറ്റ് ഇന്നലെ 147 രൂപയ്ക്ക് വ്യാപാരികൾ വാങ്ങാൻ തയാറായി. ചൈനയിൽ ഡിമാൻഡ് വർധിച്ചതും കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതുമാണു വിദേശവിപണിയിൽ വില ഉയരാൻ പ്രധാന കാരണം. മഴ ശക്തിപ്പെട്ടതും ടാപ്പിംഗ് തൊഴിലാളികളുടെ എണ്ണം കുറഞ്ഞതും ആഭ്യന്തര ഉത്പാദനം കുറയാനിടയാക്കുന്നു. വരുംദിവസങ്ങളിൽ പൂജ അവധി മുന്നിൽ കണ്ട് കന്പനികളും ഡീലർമാരും പരമാവധി ഷീറ്റ് സംഭരിക്കാൻ താൽപര്യപ്പെടുന്നു.
കോവിഡിന്‍റെ രണ്ടാം വരവിനെത്തുടർന്നു വിവിധ യൂറോപ്യൻ രാജ്യങ്ങളും വീണ്ടും ലോക്ക് ഡൗണിലേക്ക് നീങ്ങുകയാണ്. സ്വകാര്യ വാഹന ഉപയോഗം വർധിച്ചതിനാൽ മൂന്നു മാസമായി ചെറു കാറുകളുടെ വിൽപനയിൽ വലിയ കുതിച്ചുചാട്ടം തുടരുകയാണ്. വിവിധ കന്പനികൾ പുതിയ മീഡിയം ബജറ്റ് കാറുകൾ പുറത്തിറങ്ങുന്നതും ടയർ വിൽപന വർധിക്കാൻ കാരണമായി.
കർഷകർ തനിയെ ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളിൽ മാത്രമാണ് നിലവിൽ ഷീറ്റ് ഉത്പാദനമുള്ളത്. കോവിഡും വിലയിടിവുംകാരണം ടാപ്പിംഗ് തൊഴിലാളികൾ ഈ തൊഴിലിൽനിന്നു മാറിയത് ഉത്പാദനം കുറയാൻ കാരണമായി.

Address

Puthuppally, Kottayam Sub-District
Puthuppally
686011

Telephone

+919846269905

Website

Alerts

Be the first to know and let us send you an email when A&S Rubber Traders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share